Saturday, February 3, 2018

ആയുർവേദം...ഇന്നലേയും ഇന്നും...

ആയുർവേദം...ഇന്നലേയും ഇന്നും...
പാലകാപ്യം എന്ന ഗ്രന്ഥത്തിന്റെ എല്ലാ കോപികളും എടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സർവേ ചെയ്യുവാൻ നോക്കിയത്.. അത്ഭുതം ആയി തോന്നിയത് മൃഗചികിത്സാ വിഭാഗത്തിൽ ഗവായുർവേദം, ശാലിഹോത്രസംഹിത, ജയദത്ത സൂരിയുടെ അശ്വവൈദ്യം, നകുലന്റെ അശ്വശാസ്ത്രം, ദീപാങ്കുരന്റെ അശ്വവൈദ്യം, പാലാകാപ്യമഹര്ഷിയുടെ പാലകാപ്യം, ഹസ്ത്യായുർവേദം എന്നിവയെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ആരും തന്നെ റിസര്ച്ച് ഓറിയന്റഡ് ആയി വര്ക്ക് ചെയ്യാത്തത് എന്നത് അത്ഭുതമായി തോന്നുന്നു.
ഉദാഹരണത്തിന് അശ്വചികിത്സയിൽ ചന്ദ്രവംശജനായ നളന് പൂര്ണജ്ഞാനം ഉണ്ടായിരുന്നതായി പറയുന്നു. അതെ വംശത്തിൽ ജനിച്ച പാണ്ഡവരിൽ ഒരാളായ നകുലനാണ് അശ്വചികിത്സ എന്ന ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇപ്പോൾ അശ്വചികിത്സാ ഗ്രന്ഥം പൂര്ണമായി ഹോഷിയാർപൂർ ഇന്സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാണ് എന്ന് മാത്രമല്ല ഈ ഗ്രന്ഥത്തെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ സെലക്റ്റഡ് കാറ്റഗറിയിൽ ഉള്പ്പെടുത്തിയിട്ടുമുണ്ട്. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഗ്രന്ഥമാണ് ജയദത്തന്റെ അശ്വവൈദ്യവും. കേരളത്തിലും അശ്വചികിത്സാ ഗ്രന്ഥങ്ങൾ ലഭ്യമാണ്.. കാലങ്ങള്ക്കമുന്പ് ഇത്രയധികം വികസിച്ചിരുന്ന, വൃക്ഷായുർവേദം തുടങ്ങി ഇതര വിഷയങ്ങളിൽ ഇന്നും ലക്ഷക്കണക്കിന് ഗ്രന്ഥസഞ്ചയങ്ങൾ ലഭ്യമാണ്. ആനചികിത്സയിൽ പോലും വ്യത്യസ്ത ആചാര്യന്മാരാൽ എഴുതപ്പെട്ട എന്തിന് ആനകളുടെ അസ്ഥി ചികിത്സാഗ്രന്ഥങ്ങൾ വരെയുണ്ട്..
ഏതൊരു വിഷയവുമാകട്ടെ പൂര്ണമായും തള്ളുന്നതിന് മുന്പ് വേണ്ടത് കാലത്തിനു അനുസരിച്ച് പരിഷ്കരിച്ച് അതിനെ ഉപയോഗിക്കേണ്ടതാണ്..പക്ഷെ ഭാരതത്തിൽ ഇത്രയധികം വളർന്നുവന്ന ആയുർവേദവിഭാഗത്തിന്റെ റിസര്ച്ച് കൂടുതൽ നടക്കുന്നത് ഭാരതത്തിനു പുറത്താണ് എന്നതാണ് വസ്തുത. ഈ വിഷയങ്ങളിൽ മാത്രമല്ല ഇന്ന് ലിറ്റററി രിസര്ച്ച് പൂര്ണമായും ഇല്ലാതായി കൊണ്ടിരിക്കുന്നു. യൂണിവേഴ്സിറ്റികളിൽ നിന്നു കോപി പോലും ലഭ്യമാക്കുവാൻ ഉള്ള കഷ്ടപ്പാട് വേറേയും.. തുടര്ന്നുള്ള സമയങ്ങളിൽ ഇന്ന് ലഭ്യമായ ഗ്രന്ഥങ്ങളുതന്നെ നശിച്ചുപോയികൊണ്ടേയിരിക്കും.. എന്നിരുന്നാലും ഇത് റിസര്ച്ച് വിദ്യാര്ഥികള്ക്ക് കൊടുക്കില്ലായെന്നത് ഗതികേടിന്റെ മറ്റൊരു മുഖം..
എല്ലാ താളിയോല ഗ്രന്ഥങ്ങളിലും അത് എഴുതിയ വ്യക്തി പറയുന്ന ഒരു വാക്യമുണ്ട..
ഭഗ്നപൃഷ്ഠകടിഗ്രീവഃ സ്തബ്ധദൃഷ്ടിരധോ മുഖഃ. കഷ്ടേന ലിഖിതം ഗ്രന്ഥം യത്നേന പരിപാലയേത്.
സ്വന്തം നടുവും കഴുത്തും ഒടിഞ്ഞ പോലെവേദനയിൽ, സ്തബന്ധമായ ദൃഷ്ടിയോടു കൂടി കഷ്ടപ്പെട്ടെഴുതിയ ഈ ഗ്രന്ഥം യത്നത്തോടു കൂടി നീ പരിപാലിക്കണം.
വിദേശീയർ എഴുതുന്ന ഗ്രന്ഥങ്ങള്ക്ക് കൂടുതൽ വാല്യൂ കൊടുക്കുന്നവർ ഒരു നിമിഷം ഇവിടെയുള്ള വിദ്യാര്ഥികള്ക്ക് അതേ വിഷയം ചെയ്യുവാൻ അവസരം ഉണ്ടാക്കി കൊടുക്കുമായിരുന്നു എങ്കിൽ ഒരുപക്ഷെ ഇതിലും നല്ല വര്ക്കാകുമായിരുന്നു..സിനിമയിൽ പറയുന്നതുപോലെ ചാന്സ് കിട്ടിയാൽ മാത്രമല്ലേ സച്ചിൻ ടെണ്ടുൽക്കർ ആകൂ..ഇല്ലെങ്കിൽ റോഡിൽ തന്നെ.. കേരളത്തിലെ പ്രസിദ്ധരായ ഇന്സ്റ്റിറ്റ്യൂട്ടുകളെങ്കിലും ഈ വിഷയത്തിൽ മുന്പോട്ടു വന്നിരുന്നെങ്കിൽ... സ്വപ്നം കാണുമ്പോൾ എന്തിന് കുറക്കണം.. അല്ലെ..

No comments:

Post a Comment